നമുക്ക് ചുറ്റും നമ്മുടെതല്ലാത്ത ഒരു സമൂഹമുണ്ട് ....., അധസ്ഥിത വര്‍ഗമുണ്ട് ,അവരെ തിരിച്ചറിഞ്ഞുകൊണ്ട് ...അവരുടെ യാതനകളില്‍ ,പ്രതീക്ഷകളില്‍ ,കത്തുന്ന .. പോരാട്ടങ്ങളില്‍ - സാദരം പങ്കുചേര്‍ന്നു അവരില്‍ ഒരാളായിതീരുവാന്‍ .....ഏത് നരകത്തില്‍ ചെന്നും കരുത്തോടെ പോരാടാന്‍ ....അവസാന ശ്വാസം വരെ പോരാടാന്‍ ..ആണ് ആഗ്രഹം ....!മല മറിക്കും എന്ന വിശ്വാസമൊന്നുമില്ല !പക്ഷെ .. അസ്ഥിത്വം മരവിച്ച ഒരു സമൂഹത്തില്‍ എനിക്കും ചില എളിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്ന ഉദാത്തമായ വിശ്വാസമുണ്ട് .അതാണ് യഥാര്‍ത്ഥ വിപ്ലവമെന്ന്‌ കരുതുന്നു...!മസ്തിഷ്കത്തില്‍ ആശയദാരിദ്ര്യം സംഭവിച്ചു നാള്‍ക്കുനാള്‍ ദ്രവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ -യുവതയുടെ ഒരു സമൂഹത്തില്‍ ...പ്രതികരിക്കാതിരിക്കുന്നത് ചത്തതിനേക്കാള്‍ മോശമാണെന്ന് കരുതുന്നു ....അതിനുവേണ്ടി എല്ലാം ത്വജിക്കേണ്ടി വന്നേക്കാം ....എല്ലാം മറന്നുകൊണ്ട് , എല്ലാം നഷ്ടപ്പെടുത്തി അവസാന ശ്വാസം വരെ പോരാടേണ്ടി വന്നേക്കാം .....ചില്ലുമേടകളില്‍ നിന്നവര്‍ കല്ലെറിഞ്ഞെയ്ക്കാം !അവയൊക്കെ ചങ്കൂറ്റത്തോടെ നേരിടാന്‍ ..കെല്‍പുണ്ടായിരിക്കണം..അതുണ്ടെങ്കില്‍ മാത്രം..താങ്കള്‍ക്ക് ഇവിടെയ്ക്ക് സ്വാഗതം..!!!

ഇംപ്രഷന്‍

"പ്രലോഭനങ്ങള്‍ മനുഷ്യനെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്നു" എന്ന സിദ്ധാന്തം ഞാന്‍ തന്നെ ഗവേഷണം നടത്തി കണ്ടെത്തിയതാണ് .ഈ സിദ്ധാന്തം മറ്റുള്ളവരിലൂടെ കണ്ടുകൊണ്ടിരിക്കാന്‍ എന്ത് രസം തരുന്ന സംഗതിയാണെന്ന് അറിയുമോ??
രാമകൃഷ്ണന്‍ അഥവാ രാമു എന്റെ കൂടെയാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .ക്യാമ്പസ്‌ സെലക്ഷ്യന്റെ അനുഗ്രഹത്തിൽ അവന്‌ ബാൻഗ്ലൂരിലെ ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ ആണ് ജോലി ലഭിച്ചത്.
രാമുവിന്റെ ഏററവും നല്ലതും ചിലപ്പോഴൊക്കെ മോശമാകുന്നതുമായ സ്വഭാവമാണ് മറ്റുള്ളവരുടെ മുന്‍പില്‍ ഇംപ്രഷന്‍ ഉണ്ടാക്കിയെടുക്കുക എന്നത്."കുളിച്ചില്ലേലും കോണകം പുരപ്പിറത്തു കിടക്കണം" എന്ന പോളിസി ആണ് രാമുവിന്റെ തിയറിയുടെ അടിസ്ഥാനം.അങ്ങനെയെങ്കിലും നാലുപേര്‍ ഞാന്‍ കുളിക്കുന്നുണ്ടെന്നു കരുതട്ടെ എന്നതാണ് അതിന്റെ മറുവശം.ഇങ്ങനെ "ഞാന്‍ ഒരു സംഭവം" എന്ന് തോന്നിപ്പിക്കുന്നതിലാണ് രാമുവിന്റെ ജീവിതവിജയം ഇരിക്കുന്നത്.
ജോലിയൊക്കെ ലഭിച്ചപ്പോള്‍ രാമു ജീവിതത്തില്‍ അല്പം ആര്‍ഭാടമൊക്കെയായി .സ്വന്തം വീട് ,സ്വന്തം ബൈക്ക്,സ്വന്തമായി മേടിച്ച ടി വി..അങ്ങനെ ലിസ്റ്റ് നീളുന്നു.കോളേജില്‍ നിന്നും സെലക്റ്റ് ആയ ഏക
വ്യക്തി എന്ന നിലയിലും, സ്വന്തം ഡിപ്പാര്‍ട്ട്മെന്റില്‍ സമപ്രായക്കാരില്ലാത്തതും കാരണം ബാന്ഗ്ലൂരിലെ ഹൈ ടെക് ജീവിതത്തില്‍ രാമുവിന് ഏകാന്തത അനുഭവപ്പെട്ടു.സ്വന്തം കമ്പനിയിലെ തന്നെ മലയാളികളായ സുന്ദരിമാരെ നോട്ടമിട്ടിട്ടില്ല എന്നല്ല അതിനര്‍ത്ഥം.ദിവസവും മാതൃഭുമി പത്രം മുടങ്ങാതെ വായിക്കുന്ന , രാസ്നാദിപ്പൊടി, കെ .പി നമ്പൂതിരീസ് ദന്തചൂര്‍ണം... തുടങ്ങിയ സ്വദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശീലിച്ച ഒരു ശരാ ശരി ഇസ്പേഡ് എഴാംകൂലി മലയാളിക്ക് ഡി ജെയ്കും ഹിപ് ഹോപിനും പിസ ഹട്ടിനും പിന്നെ രാത്രി മുഴുവന്‍ മൊബൈല്‍ ഫോണില്‍ തൂങ്ങി കിടക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും ആ ഉദ്യമം വേണ്ടന്ന് വെച്ചന്നോ പരാജയപ്പെട്ടെന്നോ അല്ലെങ്കില്‍ ചീററിപ്പൊയി എന്നോ വ്യാഖ്യാനിക്കാം. ഒന്നാം വര്‍ഷത്തില്‍ മെക്കാനിക്കല്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ല എന്ന് പറഞ്ഞു എലെകട്രോനിക്സ് എടുത്തുകളഞ്ഞ വിരുതനാണ് രാമു.സത്യം പറഞ്ഞാല്‍ രാമു ഒരു ആദര്‍ശക്കുപ്പായമിട്ട സഖാവായിരുന്നു എന്നതാണ് പരസ്യമായ രഹസ്യം! കേരളത്തിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ആണ് ആ കുപ്പായം പതുക്കെ ഊരിപ്പോകുന്നത് .സോഡാ നാരങ്ങാവേള്ളത്തില്‍ നിന്നും ബഹുരാഷ്ട്ര കുത്തകയുടെ പതഞ്ഞു പൊങ്ങുന്ന ലൈം സോഡയിലേക്കോ കോളയിലെക്കോ പോയേക്കാവുന്ന ഒരു പ്രകടമായ മാറ്റം പക്ഷേ രാമു എന്ന മലബാറിലെ ഉള്‍നാടന്‍ സഖാവില്‍ കണ്ടില്ല.
അങ്ങനെയിരിക്കെയാണ് ഒരു നാള്‍ രാമുവിന്റെ വീട്ടിന്റെ നേരെ എതിര്‍ഭാഗത്തുള്ള മു‌ന്നു നില കെട്ടിടത്തില്‍ നാല് മലയാളി പെണ്‍കുട്ടികള്‍ താമസത്തിന് വരുന്നത്....
(തുടരും)

പാറ്റ

നിങ്ങളാരെങ്കിലും പാറ്റയെ വകവരുത്തിയിട്ടുണ്ടോ??ഉണ്ടാകുമെന്ന് കരുതട്ടെ !! ഈയിടെ ഞാന്‍ പുതിയ വീട്ടിലേയ്ക്ക്‌ താമസിക്കാന്‍ പുറപ്പെടുന്നതിനു ഒരാഴ്ച മുന്‍പാണ് എന്റെ പഴയ നീല എയര്‍ ബേഗ് തുറന്നു നോക്കിയത് .അത്ഭുതം തോന്നി!പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകേല.ഒരു പാറ്റ മെഗാ ഫാമിലി അതിനുള്ളില്‍ ഇരിക്കുന്നു!അതില്‍ തറവാട് കാരണവര്‍ മുതല്‍ ഇപ്പൊ പിറന്നു വീണ കുഞ്ഞുങ്ങള്‍ വരെ എല്ലാം കൂടി ഒരു പതിനഞ്ജ് എണ്ണമെങ്കിലും കാണും . ഞാന്‍ പെട്ടന്ന് തന്നെ സിബ് ഇട്ടു ആ ബാഗ് അടച്ചു വച്ചു.
എനിക്ക് ആ കുടുംബത്തെ കൊല്ലാന്‍ തോന്നിയില്ല .ഒന്നുമല്ലേലും ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആയി പോയില്ലേ? ഭൂമിയിലെ സമസ്ത ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുന്ടെന്നിരിക്കെ ഞാന്‍ അവറ്റകളെ കൊല്ലുന്നത് ശരിയല്ലല്ലോ?ശരി ക്ഷമിച്ചു കളയാം!! ഞാന്‍ ആ ബാഗ് തുറന്നു തന്നെ വച്ചിട്ടാണ് അന്ന് ഓഫീസില്‍ പോയത് .പിന്നീട് ആ കാര്യം ഞാന്‍ മറന്നു പോയി.
എന്റെ പുതിയ വീട് എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള ഒരു കൊച്ചു വീടാണ്. പുതിയ വീട്ടിലേയ്ക്ക്‌ താമസം മാറി ഒരു ദിവസം കഴിഞ്ഞാണ് എല്ലാ സാധനങ്ങളും വൃത്തിയാക്കി വയ്കാന്‍ തുടങ്ങിയത്.പെട്ടന്നാണ് അത് സംഭവിച്ചത് .ആ നീല ബാഗ് വലിച്ചു താഴെയിട്ടതും മെഗാ ഫാമിലി മുഴുവനായും നിലത്തു വീണതും ഒരുമിച്ചായിരുന്നു.അതില്‍ ഒരു വിരുതന്‍ എന്റെ ഷര്‍ട്ടിന്റെ ഉള്ളില്‍ കയറിക്കൂടി .എന്തെങ്കിലും പ്രാണികള്‍ ശരീരത്തില്‍ ഇഴഞ്ഞാല്‍ നമുക്കു വെപ്രാള്മുണ്ടാകുമല്ലോ.ഞാനും അതേയ് അവസ്ഥയില്‍ ആയി.ഷര്‍ട്ട്‌ ഊരി എറിഞ്ഞിട്ടു മുറിയടച്ചുകൊണ്ടു ഞാന്‍ വീടിനു പുറത്തേയ്ക്ക് ഓടിപ്പോയി .
പുതിയ വീട്ടില്‍ എലി,പാറ്റ,പല്ലി തുടങ്ങിയ ക്ഷുദ്ര ജീവികളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .അപ്പോള്‍ എങ്ങനെ ഇവയെ വീടിനു പുറത്താക്കും എന്നായി ചിന്ത.നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെപ്പോലെ ഞാന്‍ എന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയില്‍ അല്പം വെള്ളം ചേര്‍ത്ത് കളഞ്ഞു.
ആ പാറ്റ കുടുംബത്തെ കൂട്ടക്കൊല ചെയ്യുക എന്നത് മഹാപാതകം തന്നെ.പക്ഷേ വേറെ നിവൃത്തിയില്ലല്ലോ.
ഒരു ചൂലുമായി ഞാന്‍ പതുക്കെ മുറിതുറന്ന് അകത്തു കയറി.
(തുടരും)

Followers