ക്ഷമാപണം..

സ്നേഹം നിറഞ്ഞ വായനക്കാരനോട്..ഒരുപാട്‌ നാളായി ഇവിടൊന്നു തിരിഞ്ഞു നോക്കിയിട്ട് .തീര്‍ച്ചയായും അത് നിങ്ങളോട് കാണിക്കുന്ന ഒരുതരം വഞ്ചന തന്നെയാണ്.എന്താ ചെയ്ക ! എഴുത്തും എഞ്ചിനീയറിങ്ങും വരപ്പും ഒരുമിച്ചു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടു തന്നെയാണ്.ഉപജീവന മാര്‍ഗം എഞ്ചിനീയറിംഗ്‌ ആയതിനാല്‍ വായനക്കാര്‍ ക്ഷമിക്കുമല്ലോ. നിരാശപ്പെടുതാതിരിക്കാന്‍ ശ്രമിക്കാം..

ഗസലുകള്‍ വിടപറയുമോ?

റൂഫ്‌ ടോപ്‌ ബാറിന്റെ കോണിലായി ഒരു മെലിഞ്ഞ മനുഷ്യന്‍ ഒറ്റയ്ക്കിരുന്നു മദ്യം കുടിച്ചുകൊണ്ടിരിക്കുന്നു.ചുവന്ന വിളക്കിന്റെ പ്രകാശം മദ്യക്കുപ്പിയിലും വലതുകൈയ്യിൽ മുറുക്കിപ്പിടിച്ചിരുന്ന ഗ്ലാസ്സിലും അയാളുടെ മുഖത്തും പ്രതിഫലിച്ചു. ഗ്ലാസില്‍ നിന്നും ഒരിറക്കു കൂടി കുടിച്ച്‌ അയാൾ തലകുമ്പിട്ടിരുന്നു.ഇടതു കയ്യിൽ എന്തൊ കുത്തിക്കുറിച്ച അൽപം പഴകിയ ഒരു കടലാസു കഷ്ണം ചുരുട്ടിപിടിച്ചിരിക്കുന്നു. ഒതുക്കമില്ലാത്ത തണുത്ത കാറ്റ് ശരീരത്തിലേയ്ക്ക് തുളച്ചു കയറാൻ ശ്രമിക്കുന്നു. "മേരി നസർ ന ഹോ ദൂർ..എക്‌ പൽ കേ ലിയ്യേ.." ഗുലാം അലിയുടെ ഘസൽ ഒഴുകിയൊഴുകി മദ്യലഹരിയിൽ അലിയുന്നു
"അതാരാണ്‌ ആ കക്ഷി? സ്ഥിരമായി ഇവിടെ കാണാറുണ്ടല്ലോ?"അൽപം പിന്നിലിരുന്ന രണ്ടു സുഹ്രുത്തുക്കൾ ആ രൂപത്തെ ശ്രദ്ധിച്ചു."ശ്‌..ഒന്നു പതുക്കെ പറ..ഇവിടെ പറയുന്നത്‌ അയാൾക്ക്‌ കേൾക്കാം." പതിഞ്ഞ ശബ്ദത്തിൽ കണ്ണട വച്ച ചെറുപ്പക്കാരൻ ബുദ്ധിജീവി പറഞ്ഞു കൊടുത്തു "അതു നമ്മുടെ മറ്റേ രാധാകൃഷ്ണൻ..ലോ കൊളേജിൽ പഠിച്ച..ഓർമ്മയില്ലേ നമ്മുടെ മീരയുടെ ബാച്ചിലെ..?""ഓ മനസ്സിലായി..." അൽപം ഉറക്കെ പുഛ്ത്തോടെ അയാൾ പറഞ്ഞു."ഓരോരുത്തന്റെ തലേവര.അല്ലാതെന്ത്‌?"

പരിചയമുള്ള ഏതോ ശബ്ദം തിരിച്ചറിഞ്ഞ മനസ്സ്‌ അതാരാണെന്നറിയാൻ ആഗ്രഹം പ്രകടിപ്പിച്ചു.മുഖം അൽപം ഇടത്തേയ്ക്കു തിരിഞ്ഞെങ്കിലും ആ ശരീരത്തിന്‌ മദ്യലഹരിയിൽ തിരിയാൻ കഴിഞ്ഞില്ല.പക്ഷേ അയാൾ അപബോധമനസ്സിൽ തിരിഞ്ഞെന്നും ആളെ മനസ്സിലായെന്നും കരുതി സംത്രുപ്തനായി. (തുടരും)

മേഘങ്ങള്‍ കരയുമ്പോള്‍..

മഴ തിമിര്‍ത്തു പെയ്യുകയാണ് .മാനത്തില്‍ അവശേയ്ഷിക്കുന്ന കാര്‍മേഘവും പെയ്തൊഴിഞ്ഞു ശാന്തമാകാന്‍ ശ്രമിക്കുന്നു.ആ ഭാരം ഏറ്റുവാങ്ങാന്‍ ഭൂമിയും.. കോരിച്ചൊരിയുന്ന മഴ.തിമിര്‍ത്തു പെയ്യുന്ന മഴയ്ക്കൊപ്പം ശക്തിയായ കാറ്റും
ജനല്പാളികളെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.അടഞ്ഞും തുറന്നും നീരസപ്പെടുത്തുന്ന ഒരുതരം ശബ്ദമുണ്ടാക്കികൊണ്ടിരുന്നു
ആര്‍ക്കോ വേണ്ടി വാശിപിടിച്ചു കരയുന്ന പോലെ.ചിലപ്പോഴൊക്കെ മകന്‍ നഷ്ടപ്പെട്ട ഒരമ്മയുടെ വിലാപം പോലെ അത് മഴയുടെ ശോക സംഗീതത്തോടൊപ്പം അലിഞ്ഞു ചേര്‍ന്നു.
എന്നിട്ടും നിസ്സംഗതയോടെ ഇതൊന്നും താനറിയുന്നില്ലെന്നു വിളിച്ചുപറയുന്ന മുഖവുമായി ടീപൊയിൽ കൈവച്ചു താടി താങ്ങി അയാളിരുന്നു. ആ ജനലങ്ങടച്ചേക്കൂ..."കേട്ട താമസം ടീപ്പൊയുടെ മറുവശത്തിരുന്ന മെലിഞ്ഞ പയ്യൻ കരയുന്ന ജനാലകളെ വലിച്ചടച്ചു. ...(തുടരും)

അവസാനത്തെ ഫോണ്‍ കോള്‍

അയാള്‍ക്ക്‌ എന്നും അവള്‍ ഒരു ദൌര്‍ബല്യമായിരുന്നു.എപ്പോഴും അവളോട്‌ സംസാരിച്ചിരിക്കാന്‍ തോന്നും .അതേയ് പോലെ അവള്‍ക്കും .പക്ഷെ അത് ദൌര്‍ബല്യമായിരുന്നില്ല .എന്തോ ഒരു ഇഷ്ടം.അത് എന്തായാലും പ്രേമമായിരുന്നില്ല.പക്ഷേ സുഹൃത്തിനെക്കാളും മുകളിലുള്ള ഒരു സ്ഥാനം അവള്‍ അയാള്‍ക്ക്‌ കൊടുത്തിരുന്നു.എന്നും അയാളോട് സംസാരിക്കാതിരിക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല.അയാളോട് പറയാത്ത രഹസ്യങ്ങളില്ല .അയാള്‍ നല്‍കിയിരുന്ന സമ്മാനങ്ങള്‍ അവള്‍ വളരെ കരുതലോടെ സു‌ക്ഷിച്ചു വച്ചിരുന്നു.അവള്‍ക്കു തിരികെ നല്‍കാന്‍ അവളുടെ ആ പവിത്രമായ സ്നേഹം മാത്രമെ ഉണ്ടായിരുന്നുള്ളൂ.
പക്ഷേ അയാള്‍ അവളെ നിസ്സ്വാര്‍ തമായി സ്നേഹിച്ചിരുന്നു .അവളില്‍ നിന്നു ഒന്നും തന്നെ അയാള്‍ ചോദിച്ചു വാങ്ങിയിട്ടില്ല.ആ സ്നേഹം പോലും!
ഒരിക്കല്‍ അവള്‍ ചോദിച്ചു .. "എന്നെ എന്തിനിങ്ങനെ സ്നേഹിക്കുന്നു?"
"എന്താ ഞാന്‍ സ്നേഹിക്കുന്നത് നിനക്ക് ഇഷ്ടമല്ലേ?" അയാള്‍ തിരിച്ചു ചോദിച്ചു "അല്ല ,ഞാന്‍ ഓര്‍ക്കുകയായിരുന്നു ,എന്നെ ഇങ്ങെനെ ആരും സ്നേഹിച്ചിട്ടില്ല"
"ഇല്ല ഇല്ല .നീ വിവാഹം കഴിക്കാന്‍ പോകുന്ന ഭാഗ്യവാന്‍ സ്നേഹിക്കും എന്നെക്കാളും "
അവള്‍ക്കു മറുപടിയില്ലായിരുന്നു.
കാരണം അവളുടെ വിവാഹം ഇന്നല്ലെങ്കില്‍ നാളെ നടക്കും.അവളെപ്പറ്റി അവളുടെ രക്ഷിതാക്കള്‍ക്ക് വലിയ സ്വപ്നങ്ങളുണ്ട്.
ഒരു മിനിട്ടോളം അവര്‍ ഫോണില്‍ നിശബ്ദരായിരുന്നു.
വാസ്തവത്തില്‍ അയാള്‍ അവളുടെ മറുപടിക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു.
ഏതാണ്ട് അതേയ് മനസ്ഥിതിയിലായിരുന്നു അവളും .അയാളുടെ ആ ഒരൊറ്റ ചോദ്യം മതി .അവള്‍ക്കു സമ്മതമാണെന്ന് മൂളാന്‍.
ഞാന്‍ നിന്നെ വിവാഹം ചെയ്തോട്ടെ എന്ന് ചോദിക്കാന്‍ എപ്പോഴും അയാള്‍ ഭയപ്പെട്ടിരുന്നു.ഇരുവരും എല്ലാദിവസവും ഇവിടം വരെ സംസാരിച്ച്ചെത്തും .അതുകഴിഞ്ഞാല്‍ ഒരു നീണ്ട നിശബ്ദതയാണ്.ഒരു പക്ഷെ ഇത്രയും നല്ല സുഹൃത്തിനോട് അങ്ങനെ ഒരാവശ്യം പറഞ്ഞാല്‍ എന്നെന്നേയ്ക്കുമായി ആ പവിത്ര ബന്ധം അവസാനിചാലോ എന്ന് അവളും അത് പോലെ തന്നെ അയാളും സന്ദേഹിച്ചു .എന്നെക്കാളും എന്തുകൊണ്ടും സൌന്ദര്യവും സ്വഭാവഗുണവുമുള്ള ഒരാളെ വിവാഹം കഴിക്കാന്‍ അവള്‍ക്കു ഭാഗ്യമുണ്ടാവുംമെന്നു അയാളും നേരെ മറിച്ചു അവളും കരുതി .പക്ഷെ എന്നെങ്കിലും ഉള്ളിന്റെ ഉള്ളിലുള്ള ആ ഇഷ്ടം തുറന്നു പറയാന്‍ ഇരുവരും ഒരുപാടു ആഗ്രഹിച്ചിരുന്നു.
നിശബ്ദതയെ മുറിച്ചു കൊണ്ടു അയാള്‍ ചോദിക്കും "എന്റെ ശബ്ദം കേട്ടു മടുത്തിട്ടുണ്ടാവുമല്ലോ?? വയ്ക്കണോ?ഉറക്കം വരുന്നുണ്ടല്ലേ??
"ഹേയ്യ് ഒട്ടുമില്ല പറഞ്ഞോളൂ"അവളുടെ സ്ഥിരം മറുപടി...
ഇതു തന്നെയാണ് ഞാന്‍ പ്രതീക്ഷിച്ചതെന്നു തോന്നിപ്പിക്കുന്ന ഒരു ചിരിയിലൂടെ അയാള്‍ പറയും.."ഉറക്കം വന്നാലും ഇല്ലെന്നെ പറയൂ..എന്നെ മുഷിപ്പിക്കാതിരിക്കാനല്ലേ ഇതു പറയുന്നത്?"
"അല്ല..അല്ല ..ആ ശബ്ദം കേട്ടുറങ്ങണം അതിനാ.."
പിന്നെയും അയാള്‍ സംസാരിച്ചു കൊണ്ടേയിരിക്കും.സ്നേഹത്തെപ്പറ്റി,സൌന്ദര്യത്തെപ്പറ്റി ,സ്വപ്നങ്ങളെപ്പറ്റിയും ഭാവിയെപ്പറ്റിയും കൊച്ചു കൊച്ചു മോഹങ്ങളെപ്പറ്റിയും...
ഇടയ്ക്കെപ്പോഴേങ്കിലും അവള്‍ ഉറങ്ങിപ്പോകും .
ജനാലയില്‍ക്കൂടി വീശുന്ന തണുത്ത കാറ്റിന്റെ നേർത്ത ശബ്ദം മാത്രമെ അപ്പോഴുണ്ടാകൂ...
പതിഞ്ഞ ശബ്ദത്തില്‍ അയാള്‍ ചോദിക്കും."ഉറങ്ങിയോ?"
ഉത്തരമുണ്ടാകില്ല. "ശരി ..ഉറങ്ങിക്കോളൂ ശുഭരാത്രി!"
അതോടെ അയാളുടെ ആ ദിവസവും കൊഴിഞ്ഞു പോകും!
ഒരിക്കല്‍ അവള്‍ ചോദിച്ചു."എന്നെ പറ്റി എന്താണഭിപ്രായം?"
"ഭുമിയിലെ ഏറ്റവും നല്ല സുന്ദരിയായ ദൈവത്തിന്റെ സ്വന്തം പുത്രി"
അവള്‍ക്ക്‌ ചിരിവരും..
അവള്‍ ആ സമയത്ത് കിടക്കയില്‍ നിന്നെഴുന്നേറ്റ്‌ സമീപത്തുള്ള കണ്ണാടിയില്‍ നോക്കും.താന്‍ ശരിക്കും സുന്ദരിയാണോ എന്ന് സന്ദേഹിക്കും.ഫോണ്‍ ചെവിയോട്‌ ചേർത്ത്‌ പിടിച്ചു സംസാരിക്കുമ്പോള്‍ തന്നെ തലമുടിയില്‍ വിരലോടിക്കും..പുഞ്ചിരി തൂകും .താന്‍ സുന്ദരിയാണെന്ന് ആത്മഗതം നടത്തും.

അയാള്‍ക്ക്‌ അവള്‍ എന്നും സംഗീതമായിരുന്നു!താന്‍ സ്വയം അനുഭവിക്കുന്ന വേദനയില്‍,ഏകാന്തതയില്‍ സ്വാന്തനവും ആശ്വാസവുമായി ഒഴുകിയെത്തുന്ന സംഗീതം പോലെയായിരുന്നു അവളുടെ വാക്കുകള്‍..
തിരിച്ചറിയാന്‍ കഴിയാത്ത എന്തോ ഒന്നു വേര്‍തിരിക്കാന്‍ സാധ്യമാകാത്ത വിധം സ്വന്തം മനസിലേയ്ക്ക് അലിഞ്ഞു ചേരുന്ന ഒരുതരം അനുഭവമായിരുന്നു അവള്‍ക്ക്‌ അയാളോട് സംസാരിക്കുമ്പോള്‍. അയാളും താനും ഒന്നു തന്നെയാണെന്നുള്ള സങ്കല്‍പം.പരസ്പരം ഒളിച്ചുവയ്ക്കാന്‍ ഒന്നുമില്ലാത്തപ്പോഴുള്ള മനസ്ഥിതി..
അവളെപ്പറ്റി മാത്രമാണ്‌ ഇപ്പോള്‍ അയാള്‍ ചിന്തിച്ചുകൊണ്ടിരിക്കുന്നത്
എങ്ങനെയാണ് തന്റെ ഇഷ്ടം അവളെ അറിയിക്കുക?വേണ്ട !ഇനിയിപ്പോള്‍ അവള്‍ വേറെ ആരെയെങ്കിലും ഇഷ്ടപ്പെടുന്നുണ്ടെങ്കിലോ?
ഒരുപക്ഷെ അവള്‍ അങ്ങനെ ഒരു സ്ഥാനത്തു തന്നെ കരുതിയിട്ടുകൂടിയില്ലായിരിക്കാം..ഇങ്ങനെ നൂറായിരം ചിന്തകള്‍ ആ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.
തന്റെ മനപ്രയാസമകറ്റാൻ ഈ ആഗ്രഹം അവളോട്‌ തുറന്നു പറഞ്ഞാലേ രക്ഷയുള്ളൂ എന്ന് അയാള്‍ മനസ്സിലാക്കി.അടുത്ത രാത്രി എന്ത് വന്നാലും വിവാഹക്കാര്യം പറയണമെന്ന് അയാള്‍ മനസ്സിലുറപ്പിച്ചു.
part-2
അതേ സമയം അവളും ചിന്തിക്കുകയായിരുന്നു.ഏറ്റവും കൂടുതൽ സംസാരിക്കുന്ന തന്നെക്കുറിച്ചു എല്ലാം അറിയാവുന്ന ഒരാൾ എന്തുകൊണ്ട്‌ തന്നെ പ്രേമിക്കുന്നില്ല! ശ്ശെ!വെറുതെയിരിക്കുമ്പോൾ എന്തൊക്കെയാണു ചിന്തിച്ചു കൂട്ടുന്നത്‌.അയാൾ എന്റെ നല്ല സുഹ്രുത്താണു അത്ര മാത്രം.ആ സുഹ്രുത്ബന്ധം എന്നെന്നും നിലനിൽക്കണമെന്നു ആഗ്രഹമുണ്ട്‌.എന്തിനാണു വെറുതെ അദ്ദേഹത്തെ ആശയക്കുഴപ്പത്തിലാഴ്ത്തുന്നത്‌?അവൾ സ്വയം ചോദിച്ചു.
പക്ഷേ തനിക്കൊരു ജീവിതപങ്കാളിയെ വേണമെന്നു എല്ലാ യുവതികളെ പ്പോലെ അവളും ആഗ്രഹിക്കുന്നുണ്ട്‌.വിവാഹം കഴിക്കാൻ നിരന്തരം നിർബന്ധിക്കുന്ന അവളുടെ മാതാപിതാക്കളോടു പഠനം കഴിഞ്ഞ്‌ ജോലി ലഭിച്ചിരിക്കുന്ന ഈ സമയത്ത്‌ തനിക്കുംകൂടി ഇഷ്ടപ്പെട്ടാൽ മാത്രം സമ്മതിക്കമെന്ന് ഉറപ്പു കൊടുത്തിട്ടുള്ള്താണ്‌.വിവാഹപ്രായമായ പെന്മക്കളുടെ അച്ചന്റെ മനസ്സിൽ എപ്പോഴും ആധിയും ആശയക്കുഴപ്പവും ആയിരിക്കും.നല്ല മനസ്സുള്ള സ്നേഹിക്കുന്ന,മനുഷ്യരെ തിരിച്ചറിയുന്ന ഒരു ചെറുപ്പക്കാരന്റെ കയ്യിൽ തന്റെ മകളെ പിടിച്ചേൽപ്പിക്കുന്നത്‌ വരെയുള്ള സമയം...തനിക്കിഷ്ടപ്പെട്ടൊരാൾ ധൈര്യത്തോടെ മുഖത്ത്‌ നോക്കി വിവാഹം കഴിച്ചോട്ടേ എന്നു ചോദിക്കുന്ന ആ നിമിഷം. ഏതു യുവതിയും അതിയായി ആഗ്രഹിക്കുന്ന ആ നിമിഷത്തിനു വേണ്ടി അവളും കാത്തിരുന്നു.ആ വ്യക്തി അയാളായിരുന്നെങ്കിൽ എന്നു എത്ര തവണ അവൾ ആശിച്ചിട്ടുണ്ടാകും...
പക്ഷേ ഇന്നത്തെ ദിവസം എന്തെങ്കിലും സംഭവിച്ചേക്കാം.കാരണം അയാൾക്ക്‌ അവളെ വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നു അറിയിക്കാൻ കാത്തുവച്ച ദിവസം ഇന്നു രാത്രിയാണ്‌.പക്ഷേ ഓരോ നിമിഷവും ഈശ്വരൻ സമ്മാനിക്കുന്ന അദ്ഭുതമെന്തെന്നത്‌ പ്രവചനാതീതമാണല്ലോ.പെട്ടെന്നാണ്‌ അവൾക്ക്‌ വീട്ടിൽ നിന്നും കാൾ വന്നത്‌.എത്രയും വേഗം നാട്ടിലേയ്ക്ക്‌ പുറപ്പെടാൻ.

*************************************

ഹൈ ടെക്‌ ബസ്സിൽ കയറിയപ്പൊഴാണു തന്റെ മൊബൈൽ ഫോൺ മറന്നിരിക്കുന്നതെന്ന് അവൾക്ക്‌ ബോധമുണ്ടായത്‌.താൻ വീട്ടിലേയ്ക്കു പോകുകയാണ്‌,ഒരാഴ്ച കഴിഞ്ഞ ശേഷമേ മടങ്ങി വരികയുള്ളെന്നു അദ്ദേഹത്തെ എങ്ങനെ അറിയിക്കുമെന്നു ചിന്തിച്ചിരിക്കുമ്പൊഴാണ്‌ ഒരു സുമുഖനായ ചെറുപ്പക്കാരൻ അവളുടെ അടുത്ത സീറ്റിൽ വന്നിരുന്നത്‌.തനിക്ക്‌ സീറ്റ്‌ തെറ്റിയിട്ടില്ലല്ലോ എന്ന് അവൾ ടിക്കറ്റ്‌ നോക്കി ബോധ്യപ്പെടുത്തി.

"എക്സുസ്‌ മീ " എന്ന് പരിഭവത്തോടെ അയാളോട്‌ ചോദിക്കുമ്പോൾ അവൾക്ക്‌ ശരിക്കും ഭയം ഉണ്ടായിരുന്നു.അത്‌ ആ സുമുഖനായ ചെറുപ്പക്കാരന്റെ പുഞ്ചിരിയിൽ അലിഞ്ഞു ചേർന്നു."അത്യാവശ്യമായി ഒരു മെസേജ്‌ അയക്കണമായിരുന്നു.നാട്ടിലേയ്ക്ക്‌ ഇറങ്ങുന്ന വെപ്രാളത്തിൽ മൊബൈൽ ഫോൺ എടുക്കാൻ മറന്നു".ഒറ്റ ശ്വാസത്തിൽ പറഞ്ഞു നിർത്തി.ചെറുപ്പക്കാരൻ ഏതൊ ഐ ടി സ്ഥാപനത്തിൽ ആണു ജോലി ചെയ്യുന്നതെന്നു തോന്നുന്നു.മുന്തിയ ഇനം വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്‌.ഭ്രമിപ്പിക്കുന്ന ഒരു തരം പെർഫ്യൂമ്മിന്റെ മണവും.അവൾ പെട്ടെന്നു മെസേജ്‌ അയച്ചിട്ട്‌ ഔട്ട്ബോക്സിൽ നിന്നും ഡിലിറ്റ്‌ ചെയ്ത്‌ ആ മൊബൈൽ ഫോൺ തിരികെ നൽകി.ചെറുപ്പക്കാരൻ പുഞ്ചിരിച്ചു കൊണ്ടു തന്നെ അതു വാങ്ങി ."എന്താണ്‌ ഒരു താങ്ക്സ്‌ പോലും പറയാത്തത്‌?"അവിടെ നിന്നു തുടങ്ങിയ സംഭാഷണം അവസാനിച്ചത്‌ പിറ്റേന്നു രാവിലെ കേരളത്തിൽ ഏത്തിയ ശേഷമാണ്‌.ആ ചെറുപ്പക്കാരൻ ഓരോ നിമിഷവും അവൾക്ക്‌ അത്ഭുതങ്ങൾ സമ്മാനിച്ചു കൊണ്ടിരുന്നു.പറയുന്നതെല്ലാം അവൾക്കറിയാവുന്ന കാര്യങ്ങൾ.കൂട്ടത്തിൽ അവൾ ജോലി ചെയ്യുന്നതെവിടെയെന്നും,ആ നഗരത്തിൽ എവിടെയാണ്‌ താമസിക്കുന്നതെന്നും അവളുടെ നാടിനെപ്പറ്റിയും വീടിനെപ്പറ്റിയുമൊക്കെ അയാൾ ക്രുത്യമായിപ്പറഞ്ഞ്‌ അവളെ ഞെട്ടിച്ചു.ഒടുവിൽ അവൾക്ക്‌ ഇറങ്ങാനുള്ള സ്ഥലമായി.അകലുന്ന ബസ്സിലിരുന്ന് അയാൾ അവളെ കൈ വീശി കാണിച്ചു.വീണ്ടും കാണാം കഴിയും എന്നൊരു പ്രതീക്ഷ ആ പുഞ്ചിരിയിൽ ഉള്ളതായി അവൾ കരുതി.അവൾ ചിന്തിച്ചു.അയാൾക്ക്‌ എങ്ങെനെയാണ്‌ തന്നെ പറ്റി എല്ലാം അറിയാവുന്നത്‌?എന്തു മനോഹരമായിട്ടാണ്‌ അയാൾ സംസ്സാരിക്കുന്നത്‌?പുഞ്ചിരിതൂകുമ്പോൾ എന്തു ഭംഗിയാണു ആ മുഖത്തിന്‌. ആശ്ചര്യം തോന്നുകയാണ്‌.തന്നെപ്പറ്റി എല്ലാം അയാൾ പറഞ്ഞു കഴിഞ്ഞു.

വീട്ടിലെത്തിയപ്പോഴാണ്‌ നാളെ ഒരാൾ പെണ്ണൂ കാണാൻ വരുമെന്ന വിവരം അവൾ അറിയുന്നത്‌.അത്‌ ഒരു തമാശ പോലെയാണ്‌ അവൾക്ക്‌ തോന്നിയത്‌.രാവിലെ കുളിച്ചൊരുങ്ങി ക്ഷേത്രത്തിൽ പോയി തൊഴുതു വന്നിട്ടു വീണ്ടും ഒരു തവണകൂടി ഒരുങ്ങി.പെണ്ണു കാണൽ ചടങ്ങിനു വേണ്ടി.അമ്മയാണ്‌ അവളെ ഒരുക്കുന്നത്‌.പ്രത്യേകം മേടിച്ച സാരിയുടുത്ത്‌ മുടിയിൽ പൂമാലയണിയിക്കുമ്പോൾ അമ്മ പറഞ്ഞു."അച്ഛനിതിൽ പ്രത്യേക താത്പര്യമുണ്ട്‌.അഛന്റെ ഓഫീസിലുള്ള ഒരാൾ കൊണ്ടു വന്നതാണീ ആലോചന.ആ ചെറുക്കന്‌ നിന്നെ കണ്ട മാത്രയിൽ പിടിച്ചത്രെ.അവനും ബാങ്ഗ്ലൂരിലാണു ജോലി ചെയ്യുന്നത്‌".അവളുടെ തലയിൽ കൂടി ഒരു മിന്നൽ പിണർ പാഞ്ഞു.ആരാണ്‌ ഈ വിദ്വാൻ.........?

ഒരു ചുവന്ന പജേറൊ കാർ ഗേറ്റ്‌ കടന്ന് ഉള്ളിലേയ്ക്ക്‌ വന്നു."ദാ അവരെത്തി".അച്ഛൻ പറഞ്ഞിട്ട്‌ മുറ്റത്തേയ്ക്കിറങ്ങി.അവൾ മുറിയിൽ ഇരിക്കുകയായിരുന്നു."ചെറുക്കൻ ഭയങ്കര സുന്ദരനാ.."മുറിയിലുണ്ടായിരുന്ന പെങ്കുട്ടികൾ പറഞ്ഞു.അതും കൂടി കേട്ടപ്പോൾ അവൾക്ക്‌ ജിജ്ഞാസയേറി.സന്ദർശന മുറിയിൽ ആരൊക്കെയോ ഉറക്കെ സംസ്സാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും കേൾക്കാം..അവൾക്ക്‌ ലേശം പേടി തോന്നി തുടങ്ങിയിരുന്നു.ചായകപ്പുകൾ വച്ച ട്രേയുമായി അമ്മ വന്നു."ദാ മോളെ.സൂക്ഷിച്ച്‌ ഇങ്ങനെ..കൊണ്ടു കൊടുക്ക്‌..ചിരിക്കാൻ മറക്കല്ലേ.."അവൾ അമ്മയെ ഒന്നു നോക്കി.മുറിയിലുള്ളവരെയും.എന്നിട്ട്‌ ട്രേ വാങ്ങി സ്വീകരണമുറിയിലേയ്ക്ക്‌ നടന്നു.ടീപ്പൊയിൽ ട്രേ വച്ചിട്ട്‌ ആരാണ്‌ തന്നെ വിവാഹം കഴിക്കാൻ വന്നത്‌ എന്ന ജിജ്ഞാസയിൽ അവൾ നോക്കി.ഒരു നിമിഷം അവൾ സ്തബ്ദയായി.ഇന്നലെ തന്റെ കൂടെ ബസ്സിൽ യാത്ര ചെയ്ത ചെറുപ്പക്കാരൻ.ഒരു അസ്വസ്ഥമായ പുഞ്ചിരിയോടെ അവൾ ഉള്ളിലേയ്ക്കു വലിഞ്ഞു.മുറിക്കുള്ളിൽ ആരുമില്ല.ഈശ്വരാ..എന്തെല്ല്ലാം അത്ഭുതങ്ങൾ...

ചായക്കപ്പുമായി അയാൾ മുറിയിലേയ്ക്ക്‌ കടന്നു വന്നു.അവൾക്ക്‌ പേടിയായി.അവൾ എഴുന്നേറ്റു.ചിരിക്കാൻ ശ്രമിച്ചു.ചിരി വരുന്നില്ല!!ഇത്രയും മനോഹരമായി ഒരുങ്ങിയ അവൾ തല കുനിച്ചു നിൽക്കുന്നത്‌ ഒട്ടും ഭൂഷണമായിരുന്നില്ല.അയാൾ ആ മൗനത്തിനെ മുറിച്ചു ചോദിച്ചു."എന്നെ വിവാഹം കഴിക്കാൻ ഇഷ്ടമാണൊ?യെസ്‌ ഓർ നോ യിൽ പറഞ്ഞാൽ മതി.."

അവൾ ചിന്തിച്ചു.എന്തു കാരണം കൊണ്ടാണു ഞാൻ ഇയാളെ ഇഷ്ടപ്പെടുന്നത്‌?എന്തുകൊണ്ട്‌ തനിക്ക്‌ ഇല്ല എന്നു പറയാൻ പറ്റുന്നില്ല?അവൾ തലയുയർത്തി.അൽപം പരിഭവത്തൊടെ സൗമ്യമായി തലയാട്ടി.പിന്നീടിരുവരും ഒരു പൊട്ടിച്ചിരിയായിരുന്നു.അതുകേട്ട്‌ സ്വീകരണമുറിയിലിരുന്നവർ പരസ്പരം നോക്കി.അവിടെയും മുഴങ്ങി ഒരു പൊട്ടിച്ചിരി.അങ്ങനെ അവിടെ പരിശുദ്ധമായ ഒരു വിവാഹബന്ധത്തിന്‌ തുടക്കം കുറിച്ചു.

എല്ലാവരും പിരിയുമ്പോൾ ആ അചഛൻ സന്തോഷത്തിലായിരുന്നു.വാത്സല്യം കൊണ്ട്‌ ആ കണ്ണുകൾ നിറഞ്ഞു.തന്റെ മകളെ നോക്കി,ഭാര്യയെ നോക്കി അയാൾ സന്തോഷത്തോടെ സോഫയിലിരുന്നു.ഇതു ഒരു വലിയ ഭാഗ്യം തന്നെയാണ്‌.അയാൾ കരുതി.അവൾക്കും അമ്മയ്ക്കും ആ വീട്ടിലുള്ള എല്ലാവർക്കും സന്തോഷമായിരുന്നു.ആ ഒരാഴച അവൾ എല്ലാം മറന്നു.ആ അദ്ഭുതം നിറഞ്ഞ കൂടിക്കാഴചയെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും പുതിയ കുടുംബത്തെക്കുറിച്ചും നല്ലവനായ തന്റെ ഭാവി വരനെക്കുറിച്ചുമൊക്കെ ഓർത്ത്‌ ഒറ്റയ്ക്കിരുന്നവൾ മനോഹരങ്ങളായ സ്വപ്നങ്ങൾ നെയ്തു.ഒരാഴ്ച ആ കുടുംബത്തിന്‌ മറക്കാൻ കഴിയില്ല.അത്രയും സന്തോഷം എവിടേയും അലതല്ലി.


പക്ഷേ.....അങ്ങു ദൂരെ........... ഒരാളുണ്ടായിരുന്നു......അവൾ തിരികെ വരുവാൻ വേണ്ടി കാത്തിരുന്ന ഒരു പാവം മനുഷ്യൻ..ഒരു വിവാഹാഭ്യർത്ഥന നടത്താൻ കഷ്ട്ടപ്പെട്ട്‌ ഒരുപാടു തവണ കണ്ണാടിക്കു മുന്നിൽ നിന്ന് റിഹേഴ്സൽ നടത്തി പ്രാക്റ്റീസ്‌ ചെയ്ത്‌ കാത്തിരിക്കുന്ന ഒരു സാധു.അങ്ങ്‌ ആയിരം കിലോമീറ്റർ അകലെയുള്ള തന്റെ ഇഷ്ട ദേവതയോട്‌ ഏത്‌ രീതിയിലാണ്‌ വിവാഹാഭ്യർത്ഥന നടത്തുന്നതെന്ന് ഗവേഷണം നടത്തി.പല വാരികകളിലേയും മനശാസ്ത്രജ്ഞന്റെ കോളം പരതി സ്ത്രീകളുടെ മനസ്സ്‌ എങ്ങിനെയെന്ന് കണ്ടുപിടിക്കാൻ ശ്രമിച്ച്‌,പ്രണയ നോവലുകൾ വായിച്ച്‌ നായികയോടു നായകൻ എങ്ങിനെയാണ്‌ പ്രണയാഭ്യർത്ഥന നടത്തുന്നതെന്ന്‌ പരതി,പഴയ മോഹൻലാൽ ചിത്രങ്ങൾ കണ്ടിട്ട്‌ അനുകരിക്കാൻ ശ്രമിച്ച്‌...ആ ഒരാഴ്ച അയാൾ അതിനു വേണ്ടി മാത്രം സമയം ചിലവഴിച്ചു.

തിരികെ വന്നപ്പോൾ ഒരു വലിയ മാറ്റം അവൾക്കനുഭവപ്പെട്ടു.ആ മാറ്റത്തിൽ അവൾ സന്തോഷിച്ചു.മൊബൈൽ ഫോൺ കണ്ടപ്പോഴാണ്‌ അവൾക്ക്‌ സങ്കടം വന്നത്‌.തന്റെ സ്നേഹിതനെ ഒരാഴച്ചത്തേയ്ക്കെങ്കിലും മറന്നുവല്ലോ എന്നവൾ പരിതപിച്ചു.ആ രാത്രിയിൽ തന്നെ അവൾ അയാളെ വിളിച്ചു.

"നല്ല ആളാണ്‌..ഒരാഴ്ച്ചയായി ഒരു വിവരവുമില്ല..""അയ്യോ..ശരിക്കും സോറി...ദേഷ്യപ്പെടല്ലേ..ഞാൻ ഫോൺ മറന്നതു കൊണ്ടല്ലേ.."

"എന്താണിത്ര സന്തോഷം..?"അയാളുടെ കൈകൾ അവളോട്‌ പറയാൻ എഴുതിവച്ചിരുന്ന കടലാസിലേയ്ക്ക്‌ നീണ്ടു.....വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നെന്ന് എത്രയും പെട്ടന്നു പറയാൻ ആ മനസ്സു പെരുമ്പറ കൊട്ടി.

"എന്തത്ഭുതങ്ങളാണ്‌ കഴിഞ്ഞ ഒരാഴ്ച്ചയിൽ നടന്നത്‌.."

"എനിക്കും അതുപോലെയായിരുന്നു"

"ശരിക്കും..??"ബാലിശമായ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു."ഞാനേ..കല്യാണം കഴിക്കാൻ പോവ്വാ..."

അയാളുടെ മനസ്സ്‌ പടപടാ മിടിച്ചു..ഒപ്പം സന്തോഷവും.ഇതു തന്നെ ഞാൻ പറയാൻ വരികയയായിരുന്നെന്ന് അയാൾ മുഴുമിക്കും മുൻപ്‌ അവൾ പറഞ്ഞു."ഒരാൾക്ക്‌ എന്നോട്‌ ഭയങ്കര ഇഷ്ടം.അതു വീട്ടിൽ പറഞ്ഞു.അത്‌ അച്ഛന്റെ സുഹ്രുത്ത്‌ വഴി വീട്ടിലെത്തി.ഒരു സുന്ദരൻ ചെക്കൻ..."

അയാളുടെയുള്ളിൽ ഒരിടിത്തീ വെട്ടി.എന്തോ ഒരു സ്ഫോടനം തലയ്ക്കുള്ളിൽ.അത്‌ മനസ്സിൽ നിന്നും ശരീരത്തിലേയ്ക്കു പായുന്നു.ദുർബലനായിപ്പോയി അയാൾ..വളരെ പെട്ടെന്ന്.!

"ഹലോ..ഹലോ..ഹലോ...പോയോ.."പെട്ടന്ന് പരിസരബോധം വന്ന് സമചിത്ത ത കൈ വെടിയാതെ,അയാൾ അഭിനയിച്ചു...

"ഇല്ല..ഇല്ല..ഇവിടെ ഫോണിനെന്തോ കുഴപ്പം...ആ ..ഇനി പറഞ്ഞോളൂ...."

അവൾ ആ ഒരാഴ്ച്ചത്തെ വിശേഷം മുഴുവൻ പറഞ്ഞു തുടങ്ങി.ഇടയ്ക്കിടെ അവൾ ചോദിക്കും."ഞാനപ്പോൾ എന്തായിരുന്നു ചെയ്യേണ്ടത്‌?".."അങ്ങിനെ പറഞ്ഞത്‌ ശരിയായോ..?"

അയാൾ പതിഞ്ഞ സ്വരത്തിൽ മൂളിക്കേട്ടു.ചെയ്തത്‌ നന്നായീ എന്നു പറഞ്ഞു.താൻ ചെറുതായി ചെറുതായി വരുന്ന പോലെ അയാൾക്ക്‌ അനുഭവപ്പെട്ടു..ശരിക്കും അയാൾ ദുർബലനായി പ്പോയിരുന്നു.വിമ്മിഷ്ടപ്പെടുന്ന ആ മനസ്സറിയാതെ നിഷ്കളങ്കയായ അവൾ സന്തോഷത്തോടെ നിർത്താതെ പറഞ്ഞു കൊണ്ടേയിരുന്നു.അച്ഛനെപ്പറ്റി അമ്മയെപ്പറ്റി,വരന്റെ സവിശേഷതകളേപ്പറ്റി...ആ കണ്ണിൽ നിന്ന് ഒരു തുടം കണ്ണീർ കവിളിൽ വീണു ചിതറി.പിന്നീടത്‌ ധാരയായി കിടക്കയിലേയ്ക്കു പ്രവഹിച്ചു.ചുവന്നു തുടുത്ത മുഖം ഇരുട്ടിലെ അരണ്ട വെളിച്ചത്തിൽ പനി ബാധിച്ചു വിളറിയ മുഖത്തെ ഓർമിപ്പിച്ചു.

കയ്യിലിരുന്ന കടലാസു തുണ്ട്‌ അയാൾ ചുരുട്ടിക്കൂട്ടിയിരുന്നു.മുറിയിൽ അങ്ങിങ്ങായി കിടന്നിരുന്ന വാരികകൾ,മാസികകൾ...ഇത്തവണ ആദ്യമായി അയാൾ ഉറങ്ങിപ്പോയി..അവളുടെ വിശേഷങ്ങൾ തീർന്നിരുന്നില്ല.ഒന്നുമറിയാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു...."ഹലോ..ഹലോ...ഉറങ്ങിയോ?...ശരി ഉറങ്ങിക്കോ..നാളെ വിളിക്കാം..ഗുഡ്‌ നൈറ്റ്‌.."പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട്‌ അവൾ ഫോൺ വച്ചു..തന്റെ മനസ്സിലുള്ളത്‌ ഏറ്റവും അടുത്ത സുഹ്രുത്തിനോട്‌ തുറന്നു പറഞ്ഞതിന്റെ നിർവൃതിയിൽ അവളും ഉറങ്ങാൻ കിടന്നു..

നിലാവുള്ള ആ രാത്രിയിൽ ആകാശത്തിൽ പുഞ്ചിരി തൂകുന്ന ചന്ദ്രനും നാട്ടുകാര്യങ്ങൾ പറഞ്ഞു രസിക്കുന്ന നക്ഷത്രങ്ങളും ഉറങ്ങി കിടക്കുന്ന ആ രണ്ടു സുഹ്രുത്തുക്കളേയും മാറിമാറി നോക്കി കൺചിമ്മിക്കൊണ്ടിരുന്നു.അവർക്ക്‌ തോന്നിയ സങ്കടം അവർ പങ്കിട്ടെടുത്തു.

******************************************************************

മൂന്നു മാസങ്ങൾക്ക്‌ ശേഷം..അവരുടെ വിവാഹപ്പിറ്റേന്ന് സമ്മാനപ്പൊതികൾക്കിടയിൽ നിന്നും ഒരു കവർ അവൾക്കു കിട്ടി.ആ അക്ഷരങ്ങൾ പരിചയമുള്ളതിനാൽ വെപ്രാളത്തോടെ കവർ പൊട്ടിച്ചവൾ ആ എഴുത്ത്‌ വായിച്ചു.

"എല്ലാ തവണയും..ഭൂമിയിലേയ്ക്കു വരുന്ന നേരം ഞാൻ ഈശ്വരനോട്‌ വഴക്കിടാറുണ്ട്‌...ഇപ്രാവശ്യമെങ്കിലും എന്റെ പ്രീയപ്പെട്ടവളോട്‌ ഒത്ത്‌ ഒരു ജീവിതം തരാൻ..ഈശ്വരൻ എത്ര കരുണയുള്ളവനാണ്‌.കുറഞ്ഞ പക്ഷം ഇത്തവണ നിന്നെ അദ്ദേഹം എന്റെ ഏറ്റവും നല്ല സുഹ്രുത്തായി സമ്മാനിച്ചു..

പക്ഷേ......ഒന്നിച്ചൊരു ജീവിതം!!.
....പരിഭവമില്ല..പരാതിപ്പെടുന്നുമില്ല..

കാത്തിരിക്കുന്നു..അടുത്ത ജന്മത്തിന്‌ വേണ്ടി.....

സ്വന്തം സ്നേഹിതൻ.."
നോവുന്ന ആ സന്ദേശം അവൾ വീണ്ടും വീണ്ടും വായിച്ചു..വിശ്വാസം വരാതെ..

ഉറങ്ങികിടക്കുന്ന ഭർത്താവിനെ നോക്കി..

അത്യധികം മനപ്രയാസത്തോടെ അവൾ അതിനു മറുപടി എഴുതി...

"ഒരു വാക്ക്‌...ഒരു വാക്കെന്നൊടു പറഞ്ഞിരുന്നെങ്കിൽ...എത്ര നാൾ ഞാൻ കാത്തിരുന്നു,അങ്ങനെയൊന്ന് കേൾക്കാൻ...

അതെ.!ഈശ്വരൻ കരുണയുള്ളവനാണ്‌.

തീർച്ചയായും അടുത്ത ജന്മത്തിനു വേണ്ടി ഞാനും കാത്തിരിക്കാം...

സ്വന്തം സ്നേഹിത...!"

പാഠം രണ്ട്‌ - സുഹൃത്തുക്കളുടെ നഷ്ടം

"അതു സുനിശ്ചിതമായ അനിയന്ത്രിതമായ അഭിവാജ്യമായ ഒരൊറ്റ സത്യമാണെന്ന് ഞാൻ മനസ്സിലാക്കുന്നു.പ്രിയ സുഹ്രുത്തെ,എന്റെയും നിന്റെയും ഓരോ സ്പന്ദനങ്ങൾക്കിടയിലും ഞാനതിന്റെ നിഴൽ കാണുന്നു.ഒരു പക്ഷെ നീയിതു വായിക്കുമ്പോൾ ഞാൻ മരിച്ചിരിക്കാം.കാലം കരുതിവച്ചിരിക്കുന്നത്‌ എന്തെന്നറിയാതെ യവനികയ്ക്കപ്പുറത്തു നിന്ന് നിശബ്ദമായി മരിക്കാത്ത അഭിലാഷങ്ങളും പേറി മറക്കാത്ത ഓർമകളുമായി ഒരു പൊട്ടുപോലെ കാണാമറയത്തേയ്ക്ക്‌ ഞാൻ യാത്ര തിരിക്കട്ടെ.കാലമിനിയുമുരുളട്ടെ സൂര്യനിനിയും തിരിയട്ടെ,വിധിയുണ്ടെങ്കിൽ വീണ്ടും കാണാം."-10/09/2005

എല്ലാ വിഷുവിനും ഞാൻ പ്രിയപ്പെട്ട സുഹൃത്തുക്കളുടെ വീടുകൾ സന്ദർശിക്കാറുണ്ട്‌.ബൃഹത്തായ സുഹൃത്‌വലയം കേരളത്തിന്റെ വടക്കു ഭാഗത്തായി പടർന്ന് കിടക്കുന്നതിനാൽ കോഴിക്കോടു നിന്നും കാസർക്കോട്‌ വരെ യാത്രയാണ്‌.കാസർകോടിന്റെ ഉൾനാടൻ പച്ചപ്പുകളിൽ,പയസ്വിനിപ്പുഴയുടെ തീരത്ത്‌ ഓളങ്ങളിലുതിരുന്ന മധുര സംഗീതത്തിനു ചെവിയോർത്തു വിശ്രമിക്കുന്നതിൽ പരം ആനന്ദം വേറെവിടുന്നു കിട്ടും?

പക്ഷേ ഇത്തവണത്തെ തിരിച്ചുവരവ്‌ മനസിനെ അൽപം നൊമ്പരപ്പെടുത്തിക്കളഞ്ഞു.നർത്തകിയിൽ സിനിമ കണ്ട ശേഷം സൽവാ റെസ്റ്റോറന്റിൽ കയറി.അൽപനേരം ഓർമകൾ എന്നെ പിറകോട്ടു നടത്തിച്ചു...

ആറു കൊല്ലം മുൻപ്‌ ഒരു പരിചയവുമില്ലാതെ പുതിയ ബസ്‌ സ്റ്റാൻഡിൽ നിന്ന എന്നെ കൈ പിടിച്ചു കാസർക്കോടു മുഴുവൻ കൊണ്ടു നടന്നു കാണിച്ചപ്പോൾ,ആദ്യമായി സൽവാ റെസ്റ്റോറന്റിലിരുന്നു കല്ലുമ്മെക്കായ നുണഞ്ഞ്‌ ചിറി തുടച്ചു പരസ്പരം ചിരിച്ചപ്പോൾ,എപ്പോഴും വീട്ടിലേയ്ക്കു ക്ഷണിക്കുന്ന എന്റെ പ്രിയ സുഹ്രുത്തിനു അൽപായുസ്സാണു ദൈവംതമ്പുരാൻ വിധിച്ചതെന്നു ഓർക്കുവാൻ കൂടി പറ്റുന്നില്ല.ഹയാഷ്‌ മരിച്ചിട്ട്‌ നാല്‌ വർഷം തികയുന്നു.രണ്ടായിരത്തി അഞ്ചിലെ കറുത്ത സെപ്റ്റംബർ പത്ത്‌ അപഹരിച്ചത്‌ കോളെജിലെ അഞ്ചു വിലപ്പെട്ട സുഹൃത്തുക്കളുടെ ജീവിതങ്ങളാണ്‌ .പക്ഷെ ഇപ്പൊഴും എന്റെയുള്ളിൽ അവർ മരിച്ചിട്ടില്ല.ദൂരെ എവിടെയോ പഠിക്കുവാൻ പോയിട്ടുണ്ടെന്നേ കരുതിയിട്ടുള്ളൂ.ഒരു സുഹ്രുത്തിനെ നഷ്ട്പ്പെടുന്നതിനേക്കാൾ വലിയ ദുരന്തം ജീവിതത്തിൽ സംഭവിക്കുവാൻ ഇടയില്ല.

ഓർമകൾ സമ്മാനിക്കുന്ന സുഖമുള്ള വേദനകളിൽ മുഖം പൂഴ്ത്തിവച്ചു കണ്ണടയ്ക്കുമ്പോൾ ഒന്നാം ക്ലാസ്സു തൊട്ടു കൂടെ പഠിച്ചവരുടെ മുഖങ്ങൾ മനസ്സിൽ തെളിയുന്നു.മർത്തോമയിലെ എബി മാത്യൂവും ഹോളി ഏഞ്ചെൽസിലെ തടിയൻ ജെയിംസും,കർത്താവിന്റെ പുത്രൻ സിബിൻ സ്റ്റാൻലിയും,കുക്കൂ പി രാജീവനും..
പിന്നെ നവോദയായിലെ എണ്ണിയാൽ തീരാത്ത പ്രിയ സുഹ്രുത്തുക്കൾ..ഷൈബി കോശിയാണ്‌ രാഷ്ട്രീയം പഠിപ്പിച്ചതെങ്കിൽ നിസ്സാം പി എസ്സും വിഷ്ണുവും റൻസിയുമാണ്‌ ക്ലാസ്സ്മുറിയിലും പുറത്തും എഴുന്നേറ്റു നിന്ന് നാലു പറയാൻ പ്രോത്സാഹിപ്പിച്ചത്‌.വിമൽ കുമാർ ലവ്‌ ലെറ്റർ എഴുതുന്നതു എങ്ങിനെയെന്നു കാണിച്ചു തന്നു.സുദീപ്‌ ക്യാമ്പസ്‌ മതിലു ചാടി അതു പോസ്റ്റ്‌ ചെയ്യാനും.

നവോദയ ജീവിതം പത്തനംതിട്ടയും കടന്ന് അതിരുകളില്ലാതെ വ്യാപിച്ചപ്പോൾ കേരളം മുഴുവൻ സുഹൃത്തുക്കളായി.പാലക്കാട്ടിലെ റഫീക്കും,ത്രിശൂരിലെ ജോസഫും മാഹിയിലെ ബിജോയിയും കണ്ണൂരിലെ ശീതളും പിന്നെ കാഞ്ഞങ്ങാട്ടിലെ ജോഷിയും കാസർക്കോടിലെ മഹേഷും ഹയാഷും ..അങ്ങനെ ലിസ്റ്റ്‌ നീളുന്നു.

എഞ്ചിനീയറിങ്ങിന്‌ മനസ്സിൽ കൊണ്ടുനടന്ന കൊളെജായ എൽ.ബി.എസ്സിൽ ചേർന്നപ്പോൾ കരുതിയിരുന്നില്ല ഇത്രയും ദൃഡമായ സുഹ്രുത്ബന്ധങ്ങൾ ലഭിക്കുമെന്ന്.ആർ.കെ.പി ഇതു വായിക്കാൻ "കശ്ട്ട" പെടുന്നുണ്ടാവുമല്ലോ.അതുകൊണ്ടു നിന്റെ പേര്‌ ഇവിടെ എഴുതുന്നില്ല.പിന്നെ അഭിയും ഹരിയും മിത്ഥുനും സുധീഷിനും ഭൂഷിതിനും ഇതു വായിക്കാൻ സമയം കാണില്ലല്ലോ.
കോളെജ്‌ കാമ്പസിനുമ്മപ്പുറത്ത്‌ കാനത്തൂരിലെ അഭിലാഷും രാജപുരത്തെ ഷാലു മാത്യുവും റിജോയിയും അനീഷും ഗൗതം..എല്ലാവരും സമ്മാനിച്ചത്‌ നിറമുള്ള ഓർമകളാണ്‌.

ഒടുവിൽ കേരളത്തിന്റെ പുറത്തേയ്ക്കു.ഇന്ത്യാ മഹാരാജ്യത്തിന്റെ എല്ലാ ഭാഗത്തു നിന്നുമുള്ളവരോടൊത്തുള്ള ജോലി സമ്മാനിച്ചുകൊണ്ടിരിക്കുന്ന സുഹ്രുത്തുക്കൾ..

ലോകം ചെറുതായി ചെറുതായി ഇപ്പോൾ വിരൽതുമ്പിൽ എത്തി നിൽക്കുന്നു. പക്ഷെ എല്ലാവരുടെയും സമയവും അറിയാതെ നഷ്ടപ്പെടുന്നു.പിറകോട്ട്‌ നടക്കാൻ താൽപര്യമില്ലാത്ത തലമുറ വരുന്നു.

കുടജാദ്രി യിൽ നിന്നും കാഞ്ചി,ബനാറസ്‌,വാരണാസി,കാശി,ബൗധ്ഗയാ,നെപ്പാൾ വഴി ഹിമാലയത്തിലേയ്ക്കു സുഹ്രുത്തുക്കളോടൊപ്പം ഒരു തീർട്ത്ഥാടനം ചെയ്യണം.സന്തത സഹചാരികൾ എല്ലാം എവിടെയൊക്കെയോ ആണ്‌.സ്ത്ഥിരമായി തീർത്ഥാടനം നടത്തുന്നയാൾ ഇപ്പോൾ പഞ്ജാബിലുണ്ട്‌.ജൂനിയർ ടെലികൊം ഓഫിസർ ആയിട്ടു അവനു തിരുവനന്തപുരം കിട്ടിയതാണു.അത്‌ വേണ്ടാ എന്ന് പറഞ്ഞിട്ടാണു പഞ്ജാബു തിരഞ്ഞെടുത്തത്‌.അവിടുത്തെ നൂതനവും ആധുനികവുമായ വിവരസാങ്കേതികത പഠിക്കണമത്രെ.എന്തു പിണ്ണാക്കാണെന്ന് ആർക്കറിയാം..

പാഠം ഒന്ന്‍- വിശ്വാസം

ജീവിതത്തിൽ ഞാൻ പഠിച്ചതും പഠിച്ചുകൊണ്ടിരിക്കുന്നതുമായ നല്ല പാഠം ആരിലും വിശ്വാസം പുലർത്തേണ്ടതില്ല എന്നതാണ്‌.വിശ്വാസമില്ലെങ്കിൽ ജീവിതത്തിന്‌ അടിത്തറ ഉണ്ടാവില്ലെന്ന മറു വാദം നിലനിൽക്കുമ്പൊൾ തന്നെ ആരെയും ഈ ലോകത്തിൽ വിശ്വസിക്കേണ്ടതില്ല എന്ന് ഞാൻ എന്റെ വീക്ഷണങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉറപ്പിച്ചു പറയുന്നു..എല്ലാ മനുഷ്യരും ഒരുപോലെ തന്നെയാണ്‌..ആവശ്യത്തെ മുൻനിർത്തിയല്ലാതെ സ്നേഹം കൊണ്ട്‌ ഈശ്വരനെ വിളിക്കുന്നവരെക്കുറിച്ചു വായിക്കുകയും കേട്ടിട്ടുമേയുള്ളൂ.ഈശ്വരനെ പ്രകീർത്തിച്ചു ഗാനങ്ങൾ എഴുതുന്നവരും പാടുന്നവരും ആധുനിക ലോകത്തിലെ പുതിയ സാധ്യതയും ഫാഷനും ആയി മാറിയ ആത്മീയവ്യാപാരത്തിന്റെ കള്ളപ്പണം വാങ്ങുന്നവരാണ്‌.ഈശ്വര ഭയമുള്ളവൻ പോലും പണത്തിനും സ്വർണ്ണത്തിനും മുന്നിൽ നിന്നുകൊണ്ട്‌ ഈശ്വരനെ തള്ളിപ്പറയുന്നു.ഒടുവിൽ ചാവുമ്പോൾ ഒരു കഷ്ണം വെള്ള തുണിയിൽ പൊതിഞ്ഞെടുത്ത നഗ്നത ഈ ഭൂമിയിൽ അവശേഷിപ്പിക്കുന്നത്‌ ഒരു പിടി ഓർമ്മകൾ മാത്രമാണെന്ന പരമ സത്യം നിലനിൽക്കുന്നു. മനുഷ്യൻ നന്ദിയില്ലാത്തവനും നാണം കെട്ടവനും ആയിപ്പോയത്‌ അവന്റെ കുറ്റം കൊണ്ടല്ല,മറിച്ച്‌ അതവന്റെ വർഗ സ്വഭാവം ആയതു കൊണ്ടു മാത്രമാണ്‌.കലികാലത്തിൽ നിലനിൽപ്പിന്റെ സമവാക്യങ്ങൾ തലതിരിഞ്ഞിരിക്കുന്നതു കണ്ടിട്ടു പാവപ്പെട്ടവന്റെ മനസ്സിൽ വരുന്ന ലളിതമായ ചോദ്യം ഇതു മാത്രമാണ്‌ "ശരിക്കും ഈശ്വരൻ ഉണ്ടൊ?""ഉണ്ടെങ്കിൽ തന്നെ അദ്ദേഹം ഇതൊന്നും കാണുന്നില്ലേ?" ഇതിനുള്ള ഉത്തരം സ്വന്തം ജീവിതത്തിൽ നിന്നും തേടിക്കണ്ടുപിടിക്കേണ്ടതായിട്ടുണ്ട്‌.മറ്റുള്ളവന്‌ സഹായം ചെയ്യേണ്ടതു അവൻ ആവശ്യപ്പെടാതെ തന്നെ അവന്റെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ടും ത്യാഗപൂർണ്ണവും നിസ്സ്വാർത്ഥതയോടും ആത്മാർത്ഥതയോടും കൂടിയാകണം.ഏതു കർമ്മം ചെയ്താലും അതിന്റെ ഫലം ആഗ്രഹിക്കുന്നത്‌ സ്വാർത്ഥത തന്നെയാണ്‌.അതുകൊണ്ട്‌ ഞാൻ ആരിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കുന്നില്ല.ആരെയും കാത്തിരിക്കുന്നുമില്ല.ആരെയും വിശ്വസിക്കുന്നുമില്ല..ഒരുപക്ഷേ എന്റെ വസ്തുക്കൾ കൊള്ളയടിച്ച എന്റെ പഴയ അയൽക്കാരനും,പ്രണയം അഭിനയിച്ച്‌ മനസ്സു കവർന്നെടുത്ത്‌ പാതിരാത്രിയിൽ കടന്നു കളഞ്ഞ എന്റെ പഴയ കാമുകിയും..ഇന്നലെ വന്നു മുഖസ്തുതി പാടി പരിവേദനങ്ങൾ നിരത്തി എന്റെ വസ്ത്രവും പ്രാതലും വഴിച്ചെലവും അപഹരിച്ച പ്രിയ സുഹ്രുത്തും ഇതു വായിച്ചു മുഖം ചുളിച്ചേക്കാം...നിങ്ങളോടെനിക്കു പരിഭവമൊട്ടും തന്നെയില്ലെടൊ..നിങ്ങൾക്കാരുമില്ലാതിരുന്നപ്പോൾ,ആവശ്യങ്ങൾ വേണ്ടിവന്ന സമയത്തു അറിഞ്ഞുകൊണ്ടു സഹായിച്ചത്‌ അതു പണമായാലും പ്രേമമായാലും എന്റെ സാന്നിധ്യമായാലും ശരി ഞാൻ എന്റെ മര്യാദ കാട്ടി..!!അത്ര മാത്രം..!മറിച്ചൊന്നും തന്നെ പ്രതീക്ഷിക്കാതിരുന്നതു എന്റെ സഹാനുഭൂതിയായി കണക്കാക്കിക്കൊള്ളൂ...കൈ നീട്ടുന്നവനെ സഹായിക്കണം,വീട്ടിലേക്കു വരുന്ന സന്ദർശകനെ തന്നാലാവും വിധം ത്രിപ്തിപ്പെടുത്ത്തണം,അറിവും ,പണവും ശക്തിയും ഉണ്ടെങ്കിൽ അത്‌ ഇല്ലാത്തവനെ സാഹായിക്കാൻ വേണ്ടി ഉപയോഗപ്പെടുത്തണം എന്നാണു ഞാൻ മനസ്സിലാക്കുന്നത്‌."മനസ്സിനക്കരെ" എന്ന മലയാളം ചലച്ചിത്രത്തിൽ നടൻ ഇന്നസ്സെന്റിന്റെ കഥാപാത്രം പറയുന്ന ഒരു സംഭാഷണമുണ്ട്‌."കർത്താവു നിനച്ചിരിക്കാത്ത നേരത്ത്‌ ഒരുപാടു തരുകയും അപ്രതീക്ഷിതമായതങ്ങു തിരിച്ചെടുക്കുകയും ചെയ്തു കളയും..!!" സമവാക്യം എന്തുതന്നെയായാലും ഈശ്വരന്റെ നിർവ്വചനം ആ സംഭാഷണത്തിൽ കാണുന്നുണ്ട്‌.

Thought provoking collections

A long time ago, there was an Emperor who told his horseman that if he could ride on his horse and cover as much land area as he likes, then the Emperor would give him the area of land he has covered. Sure enough, the horseman quickly jumped onto his horse and rode as fast as possible to cover as much land area as he could.
He kept on riding and riding, whipping the horse to go as fast as possible. When he was hungry or tired, he did not stop because he wanted to cover as much area as possible. Came to a point when he had covered a substantial area and he was exhausted and was dying.
Then he asked himself, "Why did I push myself so hard to cover so much land area? Now I am dying and I only need a very small area to bury myself." The above story is similar with the journey of our Life. We push very hard everyday to make more money, to gain power and recognition. We neglect our health , time with our family and to appreciate the surrounding beauty and the hobbies we love. One day when we look back , we will realize that we don't really need that much, but then we cannot turn back time for what we have missed. Life is not about making money, acquiring power or recognition .
Life is definitely not about work!
Work is only necessary to keep us living so as to enjoy the beauty and pleasures of life.
Life is a balance of Work and Play, Family and Personal time.
You have to decide how you want to balance your Life.
Define your priorities, realize what you are able to compromise but always let some of your decisions be based on your instincts.
Happiness and love is the meaning and the purpose of Life, the whole aim of human existence.
Selfishness and hatred means darkness and sorrow of life. So, take it easy, do what you want to do and appreciate nature.
Life is fragile, Life is short. Do not take Life for granted.
Live a balanced lifestyle and enjoy Life! Watch your thoughts ; they become words. Watch your words ; they become actions. Watch your actions ; they become habits. Watch your habits; they become character . Watch your character; it becomes your destiny

Value of Parents

An 80 year old man was sitting on the sofa in his house along with his 45 years old highly educated son. Suddenly a crow perched on their window. The Father asked his Son, "What is this?" The Son replied "It is a crow". After a few minutes, the Father asked his Son the 2nd time, "What is this?" The Son said "Father, I have just now told you "It's a crow". After a little while, the old Father again asked his Son the 3rd time, What is this?" At this time some ex-pression of irritation was felt in the Son's tone when he said to his Father with a rebuff. "It's a crow, a crow". A little after, the Father again asked his Son t he 4th time, "What is this?" This time the Son shouted at his Father, "Why do you keep asking me the same question again and again, although I have told you so many times 'IT IS A CROW'. Are you not able to understand this?" A little later the Father went to his room and came back with an old tattered diary, which he had maintained since his Son was born. On opening a page, he asked his Son to read that page. When the son read it, the following words were written in the diary :- "Today my little son aged three was sitting with me on the sofa, when a crow was sitting on the window. My Son asked me 23 times what it was, and I replied to him all 23 times that it was a Crow. I hugged him lovingly each time h e asked me the same question again and again for 23 times. I did not at all feel irritated I rather felt affection for my innocent child". While the little child asked him 23 times "What is this", the Father had felt no irritation in replying to the same question all 23 times and when today the Father asked his Son the same question just 4 times, the Son felt irritated and annoyed.
So.. If your parents attain old age, do not repulse them or look at them as a burden, but speak to them a gracious word, be cool, obedient, humble and kind to them. Be considerate to your parents.From today say this aloud, "I want to see my parentshappy forever. They have cared for me ever since I was a little child. They have always showered their selfless love on me.
They crossed all mountains and valleys without seeing the storm and heat to make me a person presentable in the society today". Say a prayer to God, "I will serve my old parents in the BEST way. I will say all good and kind words to my dear parents, no matter how they behave.
നമുക്ക് ചുറ്റും നമ്മുടെതല്ലാത്ത ഒരു സമൂഹമുണ്ട് ....., അധസ്ഥിത വര്‍ഗമുണ്ട് ,അവരെ തിരിച്ചറിഞ്ഞുകൊണ്ട് ...അവരുടെ യാതനകളില്‍ ,പ്രതീക്ഷകളില്‍ ,കത്തുന്ന .. പോരാട്ടങ്ങളില്‍ - സാദരം പങ്കുചേര്‍ന്നു അവരില്‍ ഒരാളായിതീരുവാന്‍ .....ഏത് നരകത്തില്‍ ചെന്നും കരുത്തോടെ പോരാടാന്‍ ....അവസാന ശ്വാസം വരെ പോരാടാന്‍ ..ആണ് ആഗ്രഹം ....!മല മറിക്കും എന്ന വിശ്വാസമൊന്നുമില്ല !പക്ഷെ .. അസ്ഥിത്വം മരവിച്ച ഒരു സമൂഹത്തില്‍ എനിക്കും ചില എളിയ ചലനങ്ങള്‍ സൃഷ്ടിക്കുവാന്‍ കഴിയും എന്ന ഉദാത്തമായ വിശ്വാസമുണ്ട് .അതാണ് യഥാര്‍ത്ഥ വിപ്ലവമെന്ന്‌ കരുതുന്നു...!മസ്തിഷ്കത്തില്‍ ആശയദാരിദ്ര്യം സംഭവിച്ചു നാള്‍ക്കുനാള്‍ ദ്രവിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ -യുവതയുടെ ഒരു സമൂഹത്തില്‍ ...പ്രതികരിക്കാതിരിക്കുന്നത് ചത്തതിനേക്കാള്‍ മോശമാണെന്ന് കരുതുന്നു ....അതിനുവേണ്ടി എല്ലാം ത്വജിക്കേണ്ടി വന്നേക്കാം ....എല്ലാം മറന്നുകൊണ്ട് , എല്ലാം നഷ്ടപ്പെടുത്തി അവസാന ശ്വാസം വരെ പോരാടേണ്ടി വന്നേക്കാം .....ചില്ലുമേടകളില്‍ നിന്നവര്‍ കല്ലെറിഞ്ഞെയ്ക്കാം !അവയൊക്കെ ചങ്കൂറ്റത്തോടെ നേരിടാന്‍ ..കെല്‍പുണ്ടായിരിക്കണം..അതുണ്ടെങ്കില്‍ മാത്രം..താങ്കള്‍ക്ക് ഇവിടെയ്ക്ക് സ്വാഗതം..!!!

ഇംപ്രഷന്‍

"പ്രലോഭനങ്ങള്‍ മനുഷ്യനെ വിഡ്ഢിയാക്കിക്കൊണ്ടിരിക്കുന്നു" എന്ന സിദ്ധാന്തം ഞാന്‍ തന്നെ ഗവേഷണം നടത്തി കണ്ടെത്തിയതാണ് .ഈ സിദ്ധാന്തം മറ്റുള്ളവരിലൂടെ കണ്ടുകൊണ്ടിരിക്കാന്‍ എന്ത് രസം തരുന്ന സംഗതിയാണെന്ന് അറിയുമോ??
രാമകൃഷ്ണന്‍ അഥവാ രാമു എന്റെ കൂടെയാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത് .ക്യാമ്പസ്‌ സെലക്ഷ്യന്റെ അനുഗ്രഹത്തിൽ അവന്‌ ബാൻഗ്ലൂരിലെ ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ ആണ് ജോലി ലഭിച്ചത്.
രാമുവിന്റെ ഏററവും നല്ലതും ചിലപ്പോഴൊക്കെ മോശമാകുന്നതുമായ സ്വഭാവമാണ് മറ്റുള്ളവരുടെ മുന്‍പില്‍ ഇംപ്രഷന്‍ ഉണ്ടാക്കിയെടുക്കുക എന്നത്."കുളിച്ചില്ലേലും കോണകം പുരപ്പിറത്തു കിടക്കണം" എന്ന പോളിസി ആണ് രാമുവിന്റെ തിയറിയുടെ അടിസ്ഥാനം.അങ്ങനെയെങ്കിലും നാലുപേര്‍ ഞാന്‍ കുളിക്കുന്നുണ്ടെന്നു കരുതട്ടെ എന്നതാണ് അതിന്റെ മറുവശം.ഇങ്ങനെ "ഞാന്‍ ഒരു സംഭവം" എന്ന് തോന്നിപ്പിക്കുന്നതിലാണ് രാമുവിന്റെ ജീവിതവിജയം ഇരിക്കുന്നത്.
ജോലിയൊക്കെ ലഭിച്ചപ്പോള്‍ രാമു ജീവിതത്തില്‍ അല്പം ആര്‍ഭാടമൊക്കെയായി .സ്വന്തം വീട് ,സ്വന്തം ബൈക്ക്,സ്വന്തമായി മേടിച്ച ടി വി..അങ്ങനെ ലിസ്റ്റ് നീളുന്നു.കോളേജില്‍ നിന്നും സെലക്റ്റ് ആയ ഏക
വ്യക്തി എന്ന നിലയിലും, സ്വന്തം ഡിപ്പാര്‍ട്ട്മെന്റില്‍ സമപ്രായക്കാരില്ലാത്തതും കാരണം ബാന്ഗ്ലൂരിലെ ഹൈ ടെക് ജീവിതത്തില്‍ രാമുവിന് ഏകാന്തത അനുഭവപ്പെട്ടു.സ്വന്തം കമ്പനിയിലെ തന്നെ മലയാളികളായ സുന്ദരിമാരെ നോട്ടമിട്ടിട്ടില്ല എന്നല്ല അതിനര്‍ത്ഥം.ദിവസവും മാതൃഭുമി പത്രം മുടങ്ങാതെ വായിക്കുന്ന , രാസ്നാദിപ്പൊടി, കെ .പി നമ്പൂതിരീസ് ദന്തചൂര്‍ണം... തുടങ്ങിയ സ്വദേശ നിര്‍മിത ഉല്‍പന്നങ്ങള്‍ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശീലിച്ച ഒരു ശരാ ശരി ഇസ്പേഡ് എഴാംകൂലി മലയാളിക്ക് ഡി ജെയ്കും ഹിപ് ഹോപിനും പിസ ഹട്ടിനും പിന്നെ രാത്രി മുഴുവന്‍ മൊബൈല്‍ ഫോണില്‍ തൂങ്ങി കിടക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ടും ആ ഉദ്യമം വേണ്ടന്ന് വെച്ചന്നോ പരാജയപ്പെട്ടെന്നോ അല്ലെങ്കില്‍ ചീററിപ്പൊയി എന്നോ വ്യാഖ്യാനിക്കാം. ഒന്നാം വര്‍ഷത്തില്‍ മെക്കാനിക്കല്‍ ക്ലാസ്സില്‍ പെണ്‍കുട്ടികള്‍ ഇല്ല എന്ന് പറഞ്ഞു എലെകട്രോനിക്സ് എടുത്തുകളഞ്ഞ വിരുതനാണ് രാമു.സത്യം പറഞ്ഞാല്‍ രാമു ഒരു ആദര്‍ശക്കുപ്പായമിട്ട സഖാവായിരുന്നു എന്നതാണ് പരസ്യമായ രഹസ്യം! കേരളത്തിന് പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍ ആണ് ആ കുപ്പായം പതുക്കെ ഊരിപ്പോകുന്നത് .സോഡാ നാരങ്ങാവേള്ളത്തില്‍ നിന്നും ബഹുരാഷ്ട്ര കുത്തകയുടെ പതഞ്ഞു പൊങ്ങുന്ന ലൈം സോഡയിലേക്കോ കോളയിലെക്കോ പോയേക്കാവുന്ന ഒരു പ്രകടമായ മാറ്റം പക്ഷേ രാമു എന്ന മലബാറിലെ ഉള്‍നാടന്‍ സഖാവില്‍ കണ്ടില്ല.
അങ്ങനെയിരിക്കെയാണ് ഒരു നാള്‍ രാമുവിന്റെ വീട്ടിന്റെ നേരെ എതിര്‍ഭാഗത്തുള്ള മു‌ന്നു നില കെട്ടിടത്തില്‍ നാല് മലയാളി പെണ്‍കുട്ടികള്‍ താമസത്തിന് വരുന്നത്....
(തുടരും)

പാറ്റ

നിങ്ങളാരെങ്കിലും പാറ്റയെ വകവരുത്തിയിട്ടുണ്ടോ??ഉണ്ടാകുമെന്ന് കരുതട്ടെ !! ഈയിടെ ഞാന്‍ പുതിയ വീട്ടിലേയ്ക്ക്‌ താമസിക്കാന്‍ പുറപ്പെടുന്നതിനു ഒരാഴ്ച മുന്‍പാണ് എന്റെ പഴയ നീല എയര്‍ ബേഗ് തുറന്നു നോക്കിയത് .അത്ഭുതം തോന്നി!പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകേല.ഒരു പാറ്റ മെഗാ ഫാമിലി അതിനുള്ളില്‍ ഇരിക്കുന്നു!അതില്‍ തറവാട് കാരണവര്‍ മുതല്‍ ഇപ്പൊ പിറന്നു വീണ കുഞ്ഞുങ്ങള്‍ വരെ എല്ലാം കൂടി ഒരു പതിനഞ്ജ് എണ്ണമെങ്കിലും കാണും . ഞാന്‍ പെട്ടന്ന് തന്നെ സിബ് ഇട്ടു ആ ബാഗ് അടച്ചു വച്ചു.
എനിക്ക് ആ കുടുംബത്തെ കൊല്ലാന്‍ തോന്നിയില്ല .ഒന്നുമല്ലേലും ഞാന്‍ ഒരു സോഷ്യലിസ്റ്റ് ആയി പോയില്ലേ? ഭൂമിയിലെ സമസ്ത ജീവജാലങ്ങള്‍ക്കും ജീവിക്കാന്‍ അവകാശമുന്ടെന്നിരിക്കെ ഞാന്‍ അവറ്റകളെ കൊല്ലുന്നത് ശരിയല്ലല്ലോ?ശരി ക്ഷമിച്ചു കളയാം!! ഞാന്‍ ആ ബാഗ് തുറന്നു തന്നെ വച്ചിട്ടാണ് അന്ന് ഓഫീസില്‍ പോയത് .പിന്നീട് ആ കാര്യം ഞാന്‍ മറന്നു പോയി.
എന്റെ പുതിയ വീട് എല്ലാ സൌകര്യങ്ങളോടും കൂടിയുള്ള ഒരു കൊച്ചു വീടാണ്. പുതിയ വീട്ടിലേയ്ക്ക്‌ താമസം മാറി ഒരു ദിവസം കഴിഞ്ഞാണ് എല്ലാ സാധനങ്ങളും വൃത്തിയാക്കി വയ്കാന്‍ തുടങ്ങിയത്.പെട്ടന്നാണ് അത് സംഭവിച്ചത് .ആ നീല ബാഗ് വലിച്ചു താഴെയിട്ടതും മെഗാ ഫാമിലി മുഴുവനായും നിലത്തു വീണതും ഒരുമിച്ചായിരുന്നു.അതില്‍ ഒരു വിരുതന്‍ എന്റെ ഷര്‍ട്ടിന്റെ ഉള്ളില്‍ കയറിക്കൂടി .എന്തെങ്കിലും പ്രാണികള്‍ ശരീരത്തില്‍ ഇഴഞ്ഞാല്‍ നമുക്കു വെപ്രാള്മുണ്ടാകുമല്ലോ.ഞാനും അതേയ് അവസ്ഥയില്‍ ആയി.ഷര്‍ട്ട്‌ ഊരി എറിഞ്ഞിട്ടു മുറിയടച്ചുകൊണ്ടു ഞാന്‍ വീടിനു പുറത്തേയ്ക്ക് ഓടിപ്പോയി .
പുതിയ വീട്ടില്‍ എലി,പാറ്റ,പല്ലി തുടങ്ങിയ ക്ഷുദ്ര ജീവികളെ ജീവിക്കാന്‍ അനുവദിക്കില്ല എന്ന് എനിക്ക് നിര്‍ബന്ധമുണ്ട് .അപ്പോള്‍ എങ്ങനെ ഇവയെ വീടിനു പുറത്താക്കും എന്നായി ചിന്ത.നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരെപ്പോലെ ഞാന്‍ എന്റെ സോഷ്യലിസ്റ്റ് ചിന്താഗതിയില്‍ അല്പം വെള്ളം ചേര്‍ത്ത് കളഞ്ഞു.
ആ പാറ്റ കുടുംബത്തെ കൂട്ടക്കൊല ചെയ്യുക എന്നത് മഹാപാതകം തന്നെ.പക്ഷേ വേറെ നിവൃത്തിയില്ലല്ലോ.
ഒരു ചൂലുമായി ഞാന്‍ പതുക്കെ മുറിതുറന്ന് അകത്തു കയറി.
(തുടരും)

Followers